Monday, July 10, 2017

നാഗ ബന്ധനം

നാഗ ബന്ധനം

അത്ഭുതമായി നിലകൊള്ളുന്ന ശ്രീപദ്മനാഭൻറെ സ്വന്തം ബി നിലവറയെ പറ്റി വിദേശ മാധ്യമങ്ങൾ  ആവർത്തിച്ചു എഴുതുന്നുണ്ട് .നാഗബന്ധനം എന്ന വാക്കുപോലും കേൾക്കുന്നത് ഇപ്പോഴാണ് .ശബ്ദ വീചികൾ കൊണ്ട് പൂട്ട്‌ അടക്കുകയും തുറക്കുകയും ചെയ്യുക .അതിനായി "നവ സ്വരങ്ങൾ "കൊണ്ടുള്ള പാസ് വേർഡ് .അതാണ് നാഗ ബന്ധനം ( Snake binding spell ) .പതിനാറാം നൂറ്റാണ്ടിൽ മാർത്താണ്ഡ വർമ്മയുടെ കാലത്തു ഒരു സിദ്ധ പുരുഷൻ ഉണ്ടാക്കിയ പാസ് വേർഡ് .അതാർക്കും അറിയില്ല .ഇനി ആവർത്തിക്കാനുള്ള സംവിധാനവും ഇല്ല .

 നാഗ ബന്ധനത്തെ കുറി ച്ചു പറയുന്നതിങ്ങനെ .ഒരു പ്രത്യേക വ്യക്തിയുടെ പ്രത്യേക രീതിയിൽ ഉള്ള ശബ്ദം പൂട്ടിന് ഉള്ളിലേക്ക് ചെല്ലുമ്പോൾ അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിക്കും .ഈ ചലനം തൊട്ടടുത്ത ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടയുകയും തുറക്കുകയും ചെയ്യും .മറ്റൊരാളുടെ ശബ്ദം ചെന്നാൽ അത് മറു വശത്തുകൂടെ പുറത്തു പോവും .പൂട്ടിന് അനക്കവും ഉണ്ടാവില്ല . കൂടാതെ പാമ്പുകൾ ആക്രമിക്കും എന്ന് വിവരണം .

എന്തായാലും നാഗബന്ധനം നടത്തിയ സിദ്ധനോ അത് കണ്ട മറ്റുള്ളവരോ ഇന്നില്ല .രേഖകളും ഇല്ല .ആകെ കൂടി ഉള്ളത് 1908 ലും 1931 ലും നിലവറ തുറക്കാൻ ശ്രമിച്ച സംഭവത്തെ കുറിച്ച് 1931 ൽ തിരുവിതാംകൂറിന്റെ ചരിത്രം പഠിക്കാൻ വന്ന ബ്രിടീഷ് ഗവേഷക Hatch എഴുതി Oxford books പ്രസിദ്ധീകരിച്ച ബുക്കിലെ വരികൾ ആണ്. Travancore: A Guide Book for the Visitor എന്ന തൻറെ പുസ്തകത്തിൽ Hatch ഇങ്ങിനെ എഴുതി  .ബി നിലവറ തുറക്കാൻ ശ്രമിച്ചതിനെ കുറിച്ച് ."They tried to open the cobra gates of the temple but failed so,but were faced by millions of cobras and snakes of shrimp variety .They were chased for life".

ആ വരികൾ വിവരിക്കാൻ ഇന്നാരുമില്ല .അതുകൊണ്ട് അതൊരു Mystery ആയി നിൽക്കുന്നു .ഏതെങ്കിലും രീതിയിൽ നിലവറ തുറക്കുമ്പോൾ മാത്രം  മറ നീക്കുന്ന അത്ഭുതം .

താക്കോൽ ഉണ്ടെങ്കിലും  ആ പൂട്ട് എങ്ങിനെ തുറക്കും .നവസ്വര ബന്ധനം ആര് ആവർത്തിക്കും . ഒക്കെ അത്ഭുതമായി നിലകൊള്ളുന്നു . അവിടത്തെ നിധി അങ്ങിനെ തന്നെയുണ്ട് .തിരുവിതാംകൂറുകാർ എന്തെങ്കിലും കാരണം കൊണ്ട് പട്ടിണിയിൽ ആയാൽ അന്നം കൊടുക്കാൻ സൂക്ഷിച്ച നിധി .

തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഭിമാനം ആണ് ശ്രീ പത്മനാഭൻ .പഴമക്കാരുടെ സുഹൃത്തും സംരക്ഷകനും .എന്തെങ്കിലും പ്രശ്‍നം വന്നാൽ പഴമക്കാർ പറയും "പത്മനാഭൻ അവിടുണ്ടല്ലോ ".ചിലർ തിരുവനന്തപുരം ഭാഷയിലും പറയും .അടുത്ത സുഹൃത്തെന്ന പോലെ ."പപ്പനാവൻ നോക്കിക്കോളും ".

2004 ൽ സുനാമി തിരകൾ കുളച്ചലും കന്യാകുമാരിയുടെ തീരവും  തകർത്തു വിഴിഞ്ഞവും ശംഖും മുഖവും തൊടാതെ തിരുവനന്തപുരം കറങ്ങി അങ്ങ് കരുനാഗ പള്ളിയിലും ആലപ്പുഴയിലും നാശം വിതച്ചപ്പോൾ ഒരു 80 കാരൻ പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തത് .ആത്മ വിശ്വാസത്തിന്റെ ശബ്ദം .

No comments:

Post a Comment